Saturday, July 25, 2009

Murukan Kaattakkada Kavithakal

Murukan Kaattakkada Kavithakal



Powered by eSnips.com

Tuesday, July 21, 2009

തിരനോട്ടം...ഒരു പുതിയ ശത്രുവും...

ഷാലിയും ഞാനും തമ്മില്‍ ഒരു ബന്ധവുമില്ല. ഞാന്‍ ഷാലിയോടോ ഷാലി എന്നോടോ ഇന്നുവരെ ഒരു ബന്ധത്തിന്റെ കാര്യവും പറഞ്ഞിട്ടുമില്ല. 20 വര്‍ഷത്തെ ചെറിയ പരിചയം, അത്രയുള്ളു ഞങ്ങള്‍ തമ്മില്‍. ഇപ്പോഴും അത് തുടരുന്നു.10 വര്‍ഷം ഞങ്ങള്‍ ഒരേ ക്ലാ‍സ്സില്‍ പഠിച്ചു, ക്ലാസ്സ് കഴിഞ്ഞ് ഒന്നിച്ച് നടന്നു വീട്ടിലേക്ക്...സ്കൂള്‍ ജീവിതത്തിലെ മറക്കാനാവാത്ത കൂട്ടുകാരികളില്‍ ആദ്യം ഷാലിയുടെ പേര്‍ വെക്കുന്നതില്‍ എനിക്കെതിര്‍പ്പില്ല. കോളജിലെത്തിയപ്പോഴേക്കും ഷാലി എന്നെ സംബന്ധിച്ചിടത്തോളം സെക്കന്റ് ഗ്രൂപ്പിലെ ഒരു പരിചയക്കാരിമാത്രമായിരുന്നു, ഞാന്‍ ഫസ്റ്റ് ഗ്രൂപ്പിലും. കലാലയത്തിനുപുറത്ത് ഞങ്ങള്‍ പഴയ കൂട്ടുകാരായിത്തന്നെ നിലകൊണ്ടു. ഒരുപാട് രഹസ്യങ്ങളോ, മറക്കാനാവാത്ത സംഭാഷണങ്ങളോ ഞങ്ങള്‍ തമ്മില്‍ കൈമാറിയിരുന്നില്ലെങ്കിലും എന്റെ ചലനങ്ങളും ചര്യകളും ഷാലിയുമായി മാത്രം ബന്ധപ്പെട്ടതായി. ഞാനും ഷാലിയും...ഇതനപ്പുറത്തേക്ക് എന്റെ കുട്ടിക്കാലത്തെ എനിക്ക് കൊണ്ട്പോകാന്‍ കഴിയുന്നില്ല. ഇന്നും, എനിക്കറിയാത്ത ഒരു വൈകാരികത ഷാലിയുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്.
ഷാലിക്ക് എന്നെ നന്നായി അറിയാം എന്നത് എന്റെ ഒരു തെറ്റിദ്ധാരണയാണോ എന്ന് എനിക്കറിയില്ല. വലിയ കാര്യങ്ങളൊന്നും ഞങ്ങള്‍ തമ്മില്‍ അധികം സംസാരിച്ചിട്ടില്ല. ഞാന്‍ ഒരുപാട് കള്ളം പറയുന്നതുകോണ്ട് തന്നെ ഞാന്‍ പറയുന്നത് ഷാലി അധികം വിശ്വസിച്ചിട്ടുമില്ല. ഞങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് പറയുന്നതിലെ യുക്തി ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ!
സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാര്‍ ഒരുപാടുണ്ടായിരുന്നെങ്കിലും അത് സൂക്ഷിക്കുന്നതില്‍ ഷാലി വലിയ താത്പര്യം കാണിച്ച് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ മാത്രമായി ഷാലിയുടെ ഇന്നും ജീവിച്ചിരിക്കുന്ന ഷാലിയുടെ സ്കൂള്‍-ബന്ധു.
പില്‍കാലത്ത് സിബ്ലിംഗ്സിലൂടെ ഒരു പുതിയലോകം സമാഗതമായെങ്കിലും, അതിലൂടെ ഞങ്ങള്‍ എല്ലാവരും യഥാര്‍തഥില്‍ അതിലേക്ക് തന്നെ ചേരുകയായിരുന്നു. ഒരു പുതിയ കൂട്ടിനെ സ്വീകരിക്കാനോ മറ്റൊന്നിലേക്ക് ചേക്കേറാനോ ഞങ്ങളേക്കൊണ്ട് പറ്റാതെ വരികയും ചെയ്തു. കാലം അതിന്റെ വഴിക്ക് ഞങ്ങളെ നടത്തി. അറിഞ്ഞുകൊണ്ടോ, അറിയാതെയോ ഞങ്ങള്‍ കാലത്തിനെ കളിപ്പാട്ടങ്ങളായി...ചരട് പൊട്ടിയ മാലയിലെ മുത്ത് പോലെ ഒരോന്നും ഇളകിത്തെറിച്ചു.
ഇതിനൊക്കെ ഇടയില്‍ ആരൊക്കെ എന്തൊക്കെ ആയി എന്ന് ആരും അറിയാതെ വന്നു. എവിടെയോ ഷാലിയും സുഖമായി ജീവിക്കുന്നുണ്ട്ന്നുള്ള സത്യം അറിഞ്ഞ്കൊണ്ട് അകലെ മാറിനിന്നു.
ഇതിനൊക്കെ ആരെ കുറ്റം പറയും എന്ന് ഓര്‍ത്തിരിക്കുമ്പോഴാണ് എനിക്ക് ഒരു ശത്രുവിനെ കിട്ടിയത്. ഞാന്‍ ഒരിക്കല്‍ പോലും കാണാത്ത എന്റെ പുതിയ ശത്രു. ഹ ഹഹ് ഹ്ഹാ‍! എന്നെ ഒരു തുള്ളിപോലും നോവിക്കാത്ത ശത്രു.
ഞാന്‍ അതിന്റെ ത്രില്ലിലാണ്...
(തുടരും...)

Tuesday, June 30, 2009

Listen to this song

നഷ്ടപ്പെട്ട കാലത്തിനോട് വിട ചോദിക്കുന്നു

ചങ്കിന് കുറുകേ വരഞ്ഞിട്ടിരിക്കുന്നു
ഒരുശിരന്‍ ലൈഫിന്റെ നഖക്ഷതങ്ങള്‍!
ക്യൂട്ടെക്സ് റിമൂവര്‍ കൊണ്ടാഞ്ഞ് തുടച്ചുനോക്കി
മായുന്നില്ല കഷ്ടം!
മായാത്ത വരകള്‍,
ഉണങ്ങാത്ത മുറിവുകള്‍,
നിലക്കാത്ത ചിരികള്‍, ആര്‍പ്പുവിളികള്‍,
ഞാനെന്ന അഴുക്കിനെ അലക്കിവെളുപ്പിച്ച
ആ പ്രണയകാലമേ
വിട തരിക.
ശാന്തമായ പകല്‍മുറികളുടെ തഴുതിട്ട-
ജനാലക്കല്‍ മുട്ടാതിരിക്കുക,
ചേര്‍ത്തടച്ച വാതില്‍പ്പാളികളില്‍
നിന്റെ കൈവളതട്ടിയുണര്‍ത്താതിരിക്കുക,
ഞാന്‍ ശാന്തമായി ജീവിച്ചുകൊള്ളട്ടെ!

തിരക്കെന്ന വാക്കെനിക്കൊരു-
കമ്പിളിപ്പുതപ്പ്,
അതിനടിയില്‍ മുഖം പൂഴ്തി,
“അനുവിപ്പോഴും ജീവിച്ചിരിപ്പുണ്ട്” എന്ന്
സൈഡില്‍ ഒരു ബോര്‍ഡ് വെച്ച്,
ഞാനും ജീവിച്ചുപോട്ടേ,
നിന്‍പദവിന്യാസം പതുക്കെയാക്കൂ,
കൊലുസുകിലുക്കിയെന്നെ ഉണര്‍ത്താതിരിക്കുക
വെറുതേ വിടുക.

ഇന്നലെ നീതന്ന പന്ത്രണ്ട് വിരലുകള്‍
ഒരു കറുത്ത-തുണിയില്‍ പൊതിഞ്ഞ് തിരികെത്തരാം,
ഒന്നുച്ചുറങ്ങിയ പായ മടക്കി,
അതിന്റെ പകിടിയും തരാം,
ചുണ്ടുകള്‍ പതിഞ്ഞ വെള്ളിക്കോപ്പ
നിനക്ക് തിരിച്ചെടുക്കാം,
പക്ഷേ ഒരു കണ്ടീഷന്‍,
എന്നെന്നേക്കുമായി വിട തരിക,
ശാന്തമായ പകല്‍മുറികളുടെ തഴുതിട്ട-
ജനാലക്കല്‍ മുട്ടാതിരിക്കുക,
ചേര്‍ത്തടച്ച വാതില്‍പ്പാളികളില്‍
നിന്റെ കൈവളതട്ടിയുണര്‍ത്താതിരിക്കുക,
ഞാന്‍ ശാന്തമായി ജീവിച്ചുകൊള്ളട്ടെ!

പുനര്‍ജന്മം

പറ്റുമെങ്കില്‍ ഒന്നുകൂടി പുനര്‍ജനിക്കണം. പിന്നിലേക്ക് പുനര്‍ജനിക്കാനാവുമോ എന്ന് അറിയണം. ആണെങ്കില്‍ ദൈവത്തിനാണെ, ഞാന്‍ ദാണ്ടേ, അന്ന് രാവിലത്തെ ജനനം ജനിക്കും.ഏത് രാവിലത്തേന്ന് അറിയാമോ? ഹക്കാമാക്ക ഉണ്ടാക്കിയ ആ ദിവസം രാവിലെ, ഒരു പത്ത് പത്തരക്ക് ജനിക്കണം. അല്ലെങ്കില്‍ വേണ്ട, അതിന്റെ തലേന്ന് നടന്ന ആ റിഹേര്‍സല്‍ ഉണ്ടല്ലോ, ആ അന്ന് മതി.
അതൊരു ദിവസമായിരുന്നു. കസറി എന്നൊക്കെ പറഞ്ഞാല്‍, തള്ളേ, എങ്ങിനെ പറഞ്ഞ് മനസ്സില്ലാക്കും? അത് പറഞ്ഞാല്‍ ഒന്നും തീരില്ല. അനുഭവിച്ചറിയണം. ചുമ്മാ അനുഭവിച്ചാപ്പോരാ, ഞങ്ങടെ കൂടെക്കിടന്ന് അങ്ങ് അങ്ങ് മെഴുകണം. അങ്ങ് അര്‍മാദിക്കണം. എന്നാലേ അറിയാന്‍ പറ്റുള്ളു, ഞങ്ങളോക്കെ എന്നാ മൈരാരുന്നു എന്നു.ഒരു തെറി എഴിതിയെന്ന് വെച്ച് ആരും രോഷം കത്തിക്കണ്ട, അത് ഇപ്പൊ, അങ്ങ്നിനെ മാത്രമേ പറയാന്‍ പറ്റൂ.
സീന്‍ -1
ഇത്തിയുടെ വീടിന്റെ ഹാള്‍. (അല്ലേ?)
അടിക്കളയിലുള്ള സകല സാമഗ്രികളും റെഡി. കുട്ട, വട്ടി, തവി, സ്പൂണ്‍, മൊന്ത, ചരുവം വലുത്, ചരുവം ചെറുത്, പുട്ടൂറ്റി, ചിരവ, കടിംഗ് ബോര്‍ഡ്, മുരിങ്ങക്ക, അയ്യോ മറന്നു, തൂത്തുവാരി, എല്ലാ ഐറ്റങ്ങളും നിരന്നു.
കാര്യമെന്താണ്, ഞങ്ങള്‍ കഞ്ഞീം കറീം കളിക്കാന്‍ വന്നതല്ല, ഹക്കാമാക്കാ, അതേന്ന്, ഹക്കാമാക്ക. അതെന്താണ് എന്നു ചോദിക്കക്കല്ലേ, അതാണ് ഹക്കാമാക്കാ കിച്ചണ്‍ ഓര്‍ക്കസ്ട്ര. ശ്ശെടാ ഞങ്ങടെ ഒരു കാര്യമേ!
സ്റ്റേജില്‍ ഞങ്ങള്‍ എല്ലാം സെറ്റ് ചെയ്യുകയാണ്.
നാളെ ഞങ്ങള്‍ക്ക് ഓണപ്പരിപാടിയാണ്. സ്ഥലം അള്ളാച്ചിയുടെ ഹോസ്പിറ്റല്‍ കെട്ടിടം, രായന്‍ ഡോക്ടറിന്റെ ആശൂത്രി, ലേഡീസ് ഹോസ്റ്റല്‍- എങ്ങിനെ വേണമെങ്കിലും വിളിച്ചുകൊള്ളു, അതൊന്നും ഞങ്ങളെ ബാധിക്കൂല്ല.
ഞങ്ങളൊരിത്തിരി അത്തപ്പൂവിടുമെന്ന് പറഞ്ഞപ്പോള്‍ ആലപ്പുഴക്ക് പോയവരും ഞങ്ങടെ നാട്ടില്‍ ഉണ്ടേ. ഞങ്ങക്ക് അതൊക്കെ മത്തായി പറഞ്ഞപോലെയാണ്.
അങ്ങിനെ ഞങ്ങള്‍ ഇത്തീടെ വീട്ടില്‍ സെറ്റിട്ടു. ഒരു ഗാനമേളക്കുള്ള സെറ്റപ്പാണ്. ഹക്കാമാക്കാ!
പാട്ട്: പ്രായം നമ്മില്‍ മോഹം നല്‍കി, പ്രേമം നെഞ്ചില്‍ രാഗം നല്‍കി.
പാടുന്നവര്‍: അനു (ഗായകന്‍) സുമി (ഗായിക)
കേമറ: പുട്ടുറ്റി - ബിബി
ലൈറ്റ്: തൂത്തുവാരി - ഫെബി.
ജാസ്: മുരിങ്ങക്ക - ബാബു
തബല: ഇത്തീടെ ചരുവം ചെറുത് - ഷാലി
റിഹേര്‍സല്‍ തുടങ്ങി, പാട്ട് ഓണാക്കുന്നു, ഞാനും സുമിയും പാടിത്തുടങ്ങുന്നു, കേമറയുമായി ബിബിയും ഫെബിയും വരുന്നു, ബാ‍ബു മുരിങ്ങക്കാ-ജാസ് തകര്‍ക്കുന്നു, ഷാലി ചരുവം തബലയാക്കുന്നു - സംഗതി ഉഷാര്‍!

സീന്‍ -2
അടുത്ത ഗാനം. ചിത്രം: ഖുഷി. പാട്ട്: മേഖം കറുക്കുത്, മിന്നല്‍ സിരിക്കുത്...
ഞാനും പൊന്നും ചേര്‍ന്ന് ആലപിക്കും. പക്ഷേ ഒരു പ്രശ്നം?
പാട്ട് തുടങ്ങുമ്പോള്‍ ഒരു വലിയ കല്ല് വെള്ളത്തിലേക്കിടുന്ന ശബ്ദമുണ്ട്, അതിനെന്ത് ചെയ്യും?
ഞങ്ങളെല്ലാവരും തലപുകഞ്ഞാലോചിച്ചു. ഒരു ഐഡിയയും കിട്ടുന്നില്ല.
ആ ശബ്ദം കറക്ടായിട്ട് കിട്ടിയില്ലെങ്കില്‍ ഹക്കാമാക്ക ശരിയാവില്ല.
അപ്പൊഴാണ് ബിബിയെക്കണ്ടത്. കല്ലിന്റെ അത്രയും കനം വരില്ലെങ്കിലും ഇതു പോതും. ഈ ഐഡിയ കൊണ്ടുവന്നവരെ നമിച്ചേ! അങ്ങിനെ ബിബിയെ പൊക്കിയെടുത്ത് വെള്ളത്തില്‍ ഇടുന്നു, മാച്ചാവുന്നു, പാട്ട് റിഹേര്‍സ് ചെയ്യുന്നു - സംഗതി ഉഷാര്‍.
ഇത്ര കഷ്ടപ്പെട്ട് ഒരു റിഹേര്‍സല്‍ ഞങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല.
അതിന്റെ ഫലവും കണ്ടു.
എന്നും മനസില്‍ തങ്ങി നിന്‍ല്‍കുന്ന ഒരു പരിപാടി ആയി ഹക്കാമാക്കാ!
എനിക്ക് അന്ന് ജനിക്കണം.
രാവിലെ പല്ല് തേക്കാഞ്ഞ,
തിരുവല്ലക്ക് പോകുമ്പോള്‍ ഷാലിയെക്കോണ്ട് ആട്ടോറിക്ഷക്ക് പൈസകൊടുപ്പിക്കുന്ന,
ബാ‍ബുവിന്റെ കൈയ്യില്‍ നിന്നും കടം മേടിക്കുന്ന,
കേള്‍ക്കാന്‍ siblings ഉണ്ടെങ്കില്‍ എന്ത് പോട്ടത്തരവും തമാശയാക്കിയ
“ചിരിച്ചോണ്ട് വാ നര്‍സേ“ എന്ന് പാടിയ
ജലീല് ഭായിക്ക് ജെറി എന്ന പേരിട്ട
ആ അനുവായി ജനിക്കണം.

Monday, June 29, 2009

ayyo patho???

This is one of the most famous and eternal masterpiece-question invented by Siblings during their happy era. Copyright issues still exit, but Siblings unanomously give its credit to none other than Poster Ponnu (PP). If you happen to find yourself lonely, stranded,looking for someone for help, use this code - "Ayyo Patho??? ". If you get a similar reply, make sure that another Sibling is somewhere near. Only a Sibling in this world can reply for this code.
"Tappeeing" was another Siblings Sound. Sound of what ???? hahaha ...Tappeeing is a creative piece of music that is un-intentionally generated when any elastic material (ask any Siblings for examples) touches a female skin. Sheriyalle? Oru kaaryam define cheyyan pedunna paaade?